sharemarket

ഹിൻഡൻബർഗ് കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകള്‍.

ഡൽഹി:ഡല്‍ഹി: ഹിൻഡൻബർഗ് വെളിപ്പെടുത്തല്‍ രാജ്യത്തെ വലിയ കോലിളക്കം സൃഷ്ടിച്ചിരിക്കെ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കി രേഖകള്‍.

അഗോറ എന്ന ഇന്ത്യൻ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ മാധബിക്കു നിലവിലുള്ളത് 99 ശതമാനം ഓഹരികള്‍.

മാധബിയുടെ ഭർത്താവ് ധബല്‍ ബുച്ചിൻ അഗോറയുടെ ഡയറക്ടർ. 2022 ല്‍ 2.19 കോടി രൂപ കണ്‍സള്‍ട്ടിങ്ങിലൂടെ മാധബിക്ക് വരുമാനം ലഭിച്ചെന്ന് രേഖകള്‍.

2018 ഫെബ്രുവരി 26 ന് മാധബിക്ക് ഇ-മെയില്‍ ആയി ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റില്‍ വിനോദ് അദാനിയുടെ കമ്ബനിയുടെ അക്കൗണ്ടിന്റെ ഘടനാ വിവരങ്ങള്‍.

അതേസമയം ഹിൻഡൻബർഗ് ബർഗ് റിപ്പോർട്ടിന് പിന്നാലെ സെബി(Sebi) ഘടനയില്‍ പുനസംഘടന ആലോചിച്ച്‌ കേന്ദ്രസർക്കാർ.

അധ്യക്ഷനും അംഗങ്ങള്‍ക്കും ഉള്ള അധികാര അവകാശങ്ങള്‍ പുനർ നിശ്ചയിക്കും. വിനോദ് അദാനിയുടെ കമ്ബനിയിലെ നിക്ഷേപം സംബന്ധിച്ച്‌ മാധബി ബുചിനോട് ധനമന്ത്രാലയം വിശദീകരണം തേടുമെന്നും വിവരം.

മൈൻഡ് സ്പേസിന് സെബി ഐപിഒ അംഗീകാരം നല്‍കിയതും കേന്ദ്രസർക്കാർ വിലയിരുത്തും.

സെബിയ്‌ക്കെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജൻസികള്‍ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്.

ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകള്‍ തുടങ്ങി.

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെബി ചെയർപേഴ്‌സണ്‍ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജൻസികള്‍ അന്വേഷിക്കുന്നത്.

STORY HIGHLIGHTS:The Hindenburg documents put the central government in crisis.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker