NewsWorld

കോപ്പ അമേരിക്ക:ഫൈനലിൽ പരാജയപ്പെട്ടതിനെ തുടർന്ന് കൊളംബിയയില്‍  വ്യാപക അക്രമം.

കോപ്പ അമേരിക്ക ഫുട്‍ബോള്‍ മത്സരത്തിന്റെ ഫൈനലില്‍  അർജന്റീനയോട് 1-0 ന് പരാജയപ്പെട്ടതിനെ തുടർന്ന് കൊളംബിയയില്‍  വ്യാപക അക്രമം.

അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകള്‍ പറയുന്നു. തലസ്ഥാനമായ ബൊഗോട്ടയിലാണ് (Bogota) ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മത്സരത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തർക്കങ്ങളാണ് കലാപത്തിന് വഴിവെച്ചതെന്നാണ് റിപ്പോർട്ടുകള്‍. ബോഗോട്ടയില്‍ നടന്ന അഞ്ച് കൊലപാതകങ്ങളില്‍ (Murder) മൂന്ന് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് (Police) വകുപ്പിന്റെ ദേശീയ ആക്ടിങ് ഡയറക്ടർ അറിയിച്ചു. ഭൂരിഭാഗം കൊലപാതകങ്ങളും മൂർച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബൊഗോട്ടയിലെ പാർക്കെ ഡി ലാ 93 ല്‍ ആയിരക്കണക്കിന് ആളുകള്‍ വൻ സ്ക്രീനുകളില്‍ മത്സരം കാണാൻ കൂടിയിരുന്ന സ്ഥലത്താണ് അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആരാധകർ പരസ്പരം ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. മത്സരം ആരംഭിക്കുന്നതിന് മുമ്ബുതന്നെ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ എത്തിയതോടെ കാണികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു.

ബോഗോട്ടയുടെ തെക്ക് ഭാഗത്തുള്ള സൊയാച്ചയിലും സമാനമായ അക്രമങ്ങള്‍ നടന്നു. മദ്യപിച്ചെത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ അമിതമായി ബലപ്രയോഗം നടത്തിയെന്ന് ചിലർ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. മത്സരവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയാൻ, ബോഗോട്ടയിലും മറ്റ് കൊളംബിയൻ നഗരങ്ങളിലും കൂടുതല്‍ പൊലീസിനെ വ്യന്യസിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Copa America: Widespread violence in Colombia after defeat in the final.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker