IndiaNews

പഞ്ചാബ് ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

അമൃത്‌സർ: പഞ്ചാബ് ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. അക്രമിസംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് പിടിയിലായത്.

മൂന്നാമനായി തിരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദീപിനെ നടുറോഡില്‍ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നേതാവിനെ ലുഥിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തില്‍പ്പെട്ടവരാണ് വടിവാള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് വിവരം. ലുധിയാനയിലെ തിരക്കേറിയ തെരുവില്‍ വച്ചായിരുന്നു ആക്രമണം. നിഹാംഗുകളുടെ വേഷത്തിലെത്തിയ ആക്രമകാരികള്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപ് ഥാപ്പറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കുമാണ് ഗുരുതരമായി വെട്ടേറ്രത്.

സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ സന്ദീപ് ഥാപ്പറിന് ഗണ്‍മാനെ നല്‍കിയിരുന്നു. എന്നാല്‍ നിഹാംഗുകള്‍ ആക്രമിക്കുന്നതിനിടെ ഗണ്‍‍മാൻ ഓടി രക്ഷപ്പെട്ടു. ഇയാളെ സസ്പെൻഡ് ചെയ്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

STORY HIGHLIGHTS:Two people have been arrested in the case of trying to kill Punjab Shiv Sena leader Sandeep Thapar.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker