
ദുബൈ: വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഹോട്ടലില്‍ താമസിക്കുകയും താമസസ്ഥലത്തിന് പരിസരത്ത് ഭിക്ഷാടനം നടത്തുകയും ചെയ്ത സംഘം പിടിയിലായി.

സംഭവവുമായി ബന്ധപ്പെട്ട് 41 പേരെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 60,000 ദിര്‍ഹം( 13 ലക്ഷം രൂപ) പോലീസ് പിടികൂടി. അല്‍-മിസ്ബാഹ്’എന്ന കോഡ് പേരില്‍ ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷന്റെ പ്രധാന വിഭാഗമായ ഡിപ്പാർട്ട്മെന്റ് ഓഫ് സസ്പെക്റ്റ്‌സ് ആൻഡ് ക്രിമിനല്‍ ഫിനോമെന നടത്തിയ പ്രത്യേക ഓപറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്.


901 കോള്‍ സെന്‍ററില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തസ് ബീഹ് മാല(ജപമാല), പേന, മറ്റു വസ്തുക്കള്‍ എന്നിവയുടെ വില്പനയുടെ പേരില്‍ ചിലർ പൊതുജനങ്ങളില്‍ നിന്ന് ഭിക്ഷ വാങ്ങിക്കുന്നതായാണ് വിവരം ലഭിച്ചത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിരീക്ഷണം നടത്തി. മൂന്ന് അറബ് വംശജര്‍ ഇവിടെ ഇത്തരത്തിലുള്ള വസ്തുക്കള്‍ വില്‍പ്പന നടത്തി ഭിക്ഷ യാചിക്കുന്നതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഇതിന് പിന്നില്‍ വലിയ ഭിക്ഷാടന ശൃംഖല പ്രവർത്തിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥർ പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മാനേജ്മെന്‍റുമായി ബന്ധപ്പെടും 28 പേരെ പിടികൂടുകയും ചെയ്തു.

തൊട്ടടുത്ത ദിവസം ഇവർ തങ്ങിയിരുന്ന ഹോട്ടലില്‍ നിന്നും രക്ഷപെടാൻ ശ്രമിച്ച 10 പേരെയും പിടികൂടി. സംഘടിതമായി ഭിക്ഷണം നടത്തിയിരുന്നതായി പ്രതികള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

ലൈസൻസുള്ള ജീവകാരുണ്യ സംഘടനകളിലൂടെയും ഔദ്യോഗിക ചാനലുകളിലൂടെയുമാണ് സഹായം നല്‍കേണ്ടതെന്ന് ദുബൈ പൊലീസ് ഓർമ്മപ്പെടുത്തി. ഭിക്ഷാടകരെക്കുറിച്ചുള്ള വിവരം 901 നമ്ബറില്‍ വിളിച്ച്, ദുബായ് പൊലീസ് സ്മാർട് ആപ്പ്(Dubai Police Smart App), പൊലീസ് ഐ(Police Eye), ഇ-ക്രൈം പ്ലാറ്റ്ഫോം( E-Crime platform) വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.

STORY HIGHLIGHTS:A group of people who arrived in the UAE on a visit visa, stayed in a hotel and begged in the vicinity of their residence were arrested.