
ഡല്‍ഹി: ഡല്‍ഹി കലാപത്തിലെ കൊലക്കേസ് പ്രതികളെ വെറുതെ വിട്ട് കോടതി. വംശീയാതിക്രമത്തില്‍ ഒമ്ബത് പേരെ കൊലപ്പെടുത്തിയ അഞ്ച് കേസുകളിലെ 12 പ്രതികളെയാണ് കോടതി വെറുതെവിട്ടത്.

വാട്സ്‌ആപ് ചാറ്റ് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കര്‍ക്കർദൂമ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് പ്രതികളെ വെറുതെ വിട്ടത്. വസ്തുതകള്‍ തെളിയിക്കുന്ന തെളിവായി വാട്സ്‌ആപ് ചാറ്റ് ഉപയോഗിക്കാൻ കഴിയില്ലെന്നും വിശ്വസനീയമായ സാക്ഷികള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയുമാണ് പ്രതികളെ വെറുതെവിട്ടത്.

ഹാഷിം അലി, സഹോദരൻ അമീർ ഖാൻ എന്നിവർ ഉള്‍പ്പെടെ ഒമ്ബത് പേർ കൊല്ലപ്പെട്ട കേസില്‍ ‘ഖട്ടർ ഹിന്ദു ഏക്ത’ എന്ന വാട്സ്‌ആപ് ഗ്രൂപ്പിലെ ചാറ്റുകളാണ് പൊലീസ് തെളിവായി കുറ്റപത്രത്തില്‍ സമർപ്പിച്ചിരുന്നത്. കലാപം നടന്ന ഫെബ്രുവരി 25ന് രൂപവത്കരിച്ച ‘ഖട്ടർ ഹിന്ദു ഏക്ത’ എന്ന വാട്സ്‌ആപ് ഗ്രൂപ്പില്‍ ‘നിങ്ങളുടെ ഈ സഹോദരന്‍ രാത്രി ഒമ്ബതുമണിക്ക് രണ്ട് മുസ്‌ലിം പുരുഷന്മാരെ കൊന്നു’ എന്ന് ലോകേഷ് സോളങ്കി എന്നയാള്‍ കുറിച്ചിരുന്നു.

ഇയാളെ ചോദ്യം ചെയ്യുകയും തുടർന്ന് ഒമ്ബതു കൊലക്കേസുകളിലെ പ്രതികളെ പിടികൂടുകയും ചെയ്തു എന്നായിരുന്നു പൊലീസ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍ക്ക് മുന്നില്‍ താരപരിവേഷം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാവാം ലോകേഷ് സോളങ്കി വാട്സ്‌ആപ്പില്‍ അങ്ങനെ കുറിച്ചതെന്നും രണ്ട് മുസ്‌ലിംകളെ കൊന്നുവെന്നതിന് അത് നേരിട്ടുള്ള തെളിവാകില്ലെന്നും ജഡ്ജി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS:12 Delhi riot murder cases accused acquitted