KeralaNews

കേരളത്തെ നടുക്കി വീണ്ടും നരബലി

കേരളത്തെ നടുക്കി വീണ്ടും നരബലി

കട്ടപ്പന: കേരളത്തെ നടുക്കി വീണ്ടും നരബലി. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് സംഭവം. നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ് പറഞ്ഞു. മോഷണക്കേസിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പുറത്തു വന്നത്.

തുടർന്നുനടത്തിയ പരിശോധനയിൽ ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകൾ പൊലീസ് കണ്ടെത്തി. ശനിയാഴ്ചയാണ് കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു‌ (27), പുത്തൻപുരയ്ക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെ മോഷണക്കേസിൽ പോലീസ് പിടികൂടിയത്.

നഗരത്തിലെ വർക്ക്ഷോപ്പിൽ മോഷണം നടത്തിയ കേസിലാണ് വിഷ്ണു‌വിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് നരബലിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കുട്ടിയെഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് അമ്മയുടെ പക്കൽ നിന്നും വാങ്ങിക്കൊണ്ടുപോയത്. നിതീഷിന് സുഹൃത്തായ വിഷ്‌ണുവിൻ്റെ സഹോദരിയിൽ പിറന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയത്. വിഷ്ണുവിന്റെ കട്ടപ്പന സാഗര ജംഗ്ഷനിലുള്ള പഴയ വീടിൻ്റെ തറയിൽ കുഴിയെടുത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത്.

STORY HIGHLIGHTS:Another human sacrifice shook Kerala

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker